റിസര്‍വ് ബാങ്ക് വാര്‍ഷീക റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍ബിഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്. ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രൊസസിങ് സിസ്റ്റ(സിവിപിഎസ്)മാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയത്. പിന്‍വലിച്ച അത്രയുംതന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത്.
സുരേന്ദ്രന്റെ പഴയ പ്രവചന വെല്ലുവിളി
മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിച്ച് കൊണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍വ്ബാങ്കിലുണ്ടാകുമെന്നാണ്.ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവെങ്കിലും റിസര്‍വ്ബാങ്കില്‍ ഇല്ലെങ്കില്‍ ഏഷ്യനെറ്റ് അവതാരകനായ വിനു പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
സുരേന്ദ്രന്‍ അന്ന് പറഞ്ഞത് ”കള്ളപ്പണം നോട്ടായിട്ടല്ല ഉള്ളത്, ഞാന്‍ വെല്ലുവിളിക്കുന്നു തോമസ് ഐസകിനെ. ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍വ്ബാങ്കില്‍ ഇല്ലെങ്കില്‍ വിനു പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍വ്ബാങ്കില്‍ ഉണ്ടാകും, അത് ഉറപ്പാണ്. 14 ലക്ഷത്തില്‍ ഒരു 11 ലക്ഷത്തില്‍ കൂടുതല്‍ നോട്ട് തിരിച്ചു വരാന്‍ പോകുന്നില്ല. പിന്നെ എന്ത് ന്യായമാണ് ഐസക് പറയുന്നത്”
പിന്നെ ഇത് നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും അത് അംഗീകരിക്കുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തോമസ് ഐസക് പറഞ്ഞ കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ല. ഞാന്‍ നാല് ലക്ഷം കൂടുതലാണ് പ്രവചിക്കുന്നത് എങ്കിലും മൂന്ന് ലക്ഷം കോടിരൂപ മിനിമം ബാങ്കിലെത്തില്ലെന്ന് ഉറപ്പിച്ച് പറയുന്നെന്നും ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
മൂന്നുലക്ഷം കോടി രൂപയുടെ കുറവ് ലയബിലിറ്റിയിൽ ഇല്ലെങ്കിൽ നിങ്ങൾ പറയുന്ന പണി എടുക്കാൻ തയ്യാറാണ്…മിനിമം മൂന്നു ലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരില്ല.
ഇനി ഞെക്കിഞെരുക്കിയ
എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.