തിരുവനന്തപുരം: സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ്. വലിയതുറ പൊലീസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയെ അറിയിച്ചത്. സോളാര്‍ കേസില്‍ പ്രതിയായ സരിതയ്‌ക്കെതിരെ നേരത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സരിതയുടെ താമസസ്ഥലത്ത് പല തവണ എത്തിയെങ്കിലും പൊലീസിന് അവരെ കാണാന്‍ സാധിച്ചിരുന്നില്ല.
കോടതി കേസ് പരിഗണിച്ചപ്പോഴും സരിത ഹാജരായിരുന്നില്ല. തുടര്‍ന്ന് സരിത എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയതുറ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കാണാനില്ലെന്ന റിപ്പോര്‍ട്ട് പൊലീസ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.
കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം വിതരണാവകാശം വാഗ്ദാനം ചെയ്ത് നാലര ലക്ഷംരൂപ തട്ടിച്ചുവെന്നാണ് സരിതക്കെതിരായ കേസ്. ബിജു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്‌ട്രേഷന്‍ തുകയായി നാലര ലക്ഷം രൂപ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിച്ചിരുന്നെന്നും പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. ഇതോടെ 2009 ല്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.