ന്യൂദൽഹി: ലോകത്തെ ഏറ്റവും വലിയ പാർട്ടി ഓഫീസ് എന്ന വിശേഷണത്തോട് ബിജെപി പണുതുയർത്തിയ ആസ്ഥാന മന്ദിരം നാസി മോഡൽ ഡിസൈനിൽ. ജർമ്മനിയിലെ ന്യൂറൻബർഗിലുള്ള നാസി പരേഡ് ഗ്രൗണ്ടിന്റെ മാതൃക പരേഡ് ഗ്രൗണ്ടിലെ കെട്ടിടത്തിന്റെ മാതൃക പിൻപറ്റിയാണ് അമിത് ഷായും നരേന്ദ്ര മോദിയും ചേർന്ന് 18 മാസംകൊണ്ട് ആസ്ഥാന മണിമന്ദിരം ഉയർത്തിയത്. ആർഎസ്എസ് പ്രവർത്തിക്കുന്നത് നാസി മാതൃകയിലാണെന്ന വിമർശനങ്ങൾ ശരിവെച്ചുകൊണ്ടാണ് ഹിറ്റ്‌ലറുടെ കെട്ടിട നിർമ്മാണ ശൈലി അതുപോലെ തന്നെ മോദിയും കൂട്ടരും പിന്തുടർന്നത്.
ദീൻദയാൽ ഉപാദ്ധ്യായമാർഗിലെ ബിജെപി ഹെഡ് ക്വാർട്ടേഴ്‌സിന് ന്യൂറൻബർഗിലെ നാസി പരേഡ് ഗ്രൗണ്ടുമായി അത്ഭുതാവഹമായ സാമ്യമാണുള്ളത്. ഹിറ്റ്‌ലറുടെ കാലത്ത് ആറ് നാസി പാർട്ടി റാലികൾക്ക് 1933 മുതൽ 38 വരെയുള്ള കാലയളവിൽ സാക്ഷ്യം വഹിച്ച പരേഡ് ഗ്രൗണ്ടിന്റെ ഗ്യാലറി ഒഴികെയുള്ള ഭാഗങ്ങളെല്ലാം ബിജെപി ഓഫീസിലും ആവർത്തിച്ചിട്ടുണ്ട്. ഹിറ്റ്‌ലർക്ക് സെല്യൂട്ട് സ്വീകരിക്കാനായി പരേഡ് ഗ്രൗണ്ടിന് അഭിമുഖമായി നിർമ്മിച്ച തുറന്ന സ്‌റ്റേജും അതിലേക്കുള്ള ഇടവും വലവുമുള്ള സ്‌റ്റെയർകേസുകളും അതേപടി പകർത്തിവെച്ചു. പുതിയൊരു ഓഫീസ് പണിയാനും അത് റെക്കോഡ് വേഗതയിൽ പൂർത്തീകരിക്കാനും തീരുമാനിച്ചപ്പോൾ അമിത് ഷായും ഡിസൈനറുമാരും കൂടുതൽ സമയമൊന്നും പടം വരച്ച് കളഞ്ഞില്ല എന്ന് സാരം. നേരെ ജർമ്മനിയിലേക്ക് നോക്കി. കിട്ടിയ മെച്ചപ്പെട്ട ഒരു ഡിസൈൻ പകർത്തിവെച്ചു.